Friday, June 15, 2012

ശ്ലോകമാധുരി.45

ശ്ലോകമാധുരി.45 .

ചന്ദ്രാര്‍ക്കദീപങ്ങളിതേവിധം സ്വ-

ച്ഛന്ദം തെളിഞ്ഞീടുവതും നിനക്കായ്
മന്ദാനിലന്‍ കൈകളിലേറ്റി നിന്നേ-
യാന്ദോളനം ചെയ്യുമതോര്‍ക്ക പൂവേ.
ഇന്ദ്രവജ്ര
തുംഗേശ്വരന്നു സഖിയാകിയൊരദ്രിജേ നീ
തുംഗങ്ങളായ വരമൊക്കെയെനിക്കു നല്‍കൂ
തുംഗീപതിക്കു മതി നല്‍കിയ നിന്‍പതിയ്ക്കു
തുംഗം വസന്തതിലകോപമശോഭ നീയേ .
വസന്തതിലകം.
തുംഗീപതി=ചന്ദ്രന്‍
മതി =ആദരവു്, ശ്രേഷ്ഠത.(ചന്ദ്രന്‍)
ശോഭ നീയേ  (ശോഭനീയേ)

ദുഃഖത്തിനൊത്തു സുഖവും വരുമെന്നു നൂനം

വിഖ്യാതരായ പലര്‍ ചൊല്ലിയതില്ലെ മുന്നം
ഇക്കണ്ടിടും ധരയിലൊക്കെ വിചിത്രമാകാം
ഓര്‍ക്കേണമാത്മബലമേന്തുകയല്ലെ നല്ലൂ?
വസന്തതിലകം.

മണ്ണില്‍ പിറന്നു പലനാളു കഴിഞ്ഞു,വേണ്ട-
വണ്ണം സുഖങ്ങളനേകമിവന്നു നല്‍കി
ദണ്ണങ്ങളൊക്കെയൊഴിവാക്കിയനുഗ്രഹിച്ച-
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.
വസന്തതിലകം.(സമസ്യാപൂരണം).
“കണ്ണാ, കടന്നു വരുകിന്നു നിനക്കു ഞാനീ-
വെണ്ണക്കുടം തരുകയാണിനിയുണ്ടുകൊള്ളൂ”
എണ്ണിപ്പറഞ്ഞു യുവഗോപികള്‍ തേടിവന്ന
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.
വസന്തതിലകം.(സമസ്യാപൂരണം).
വിണ്ണില്‍ത്തെളിഞ്ഞ ശശിയാണു മുടിയ്ക്കു ഭൂഷ
പെണ്ണാണു പാതിയുടലില്‍ തെളിയുന്ന ഭൂഷ
കണ്ണില്‍ തെളിഞ്ഞുവരുമഗ്നിവിഭൂഷ,യീ മു-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ക്കളിയാടിടേണം.
വസന്തതിലകം. ( സമസ്യാപൂരണം ).
ആരാണു കേമനിവിടെന്നൊരു ഭാവമോടേ
വാഴുന്നവര്‍ക്കു ഗമ തെല്ലു കുറച്ചിടാനായ്
കാലം കൊടുപ്പു ചില ദുര്‍ഗ്ഗതി,യാ പ്രഭാവ-
മീ വണ്ണമാക്കിയതു നമ്മുടെ നല്ലകാലം.

വസന്തതിലകം.
വണ്ണം പെരുത്തു പല കഷ്ടതകള്‍ പിടിച്ചു
തിണ്ണം വലഞ്ഞു ചില ഭൈഷജമാഹരിച്ചൂ
ദണ്ണം കുറഞ്ഞു ചിലരിങ്ങനെ സൌഖ്യമാര്‍ന്ന-
ങ്ങീ വണ്ണമാക്കി,യതു നമ്മുടെ നല്ല കാലം.

വസന്തതിലകം.(സമസ്യാപൂരണങ്ങള്‍)
ഇഷ്ടമായ് ഹരിതന്റെ പാദമണഞ്ഞു നല്‍ക കവിത്ത്വവും
സ്പഷ്ടമാം പദഭംഗിയില്‍ സുമനോഹരം കവിതാശതം
തുഷ്ടിയോടവ ചൊല്ലി ഞാന്‍ നടകൊണ്ടിടാം ഭുവി തന്നിലായ്
മൃഷ്ടമാം സുമജാലമുജ്ജ്വലശോഭ ചേര്‍ന്നൊരു മല്ലികേ
മല്ലിക.
മല്ലികേ വരു മെല്ലവേയിനിയൊന്നു ചൊല്ലു വിശേഷമായ്
അല്ലില്‍ നീയുലയുന്നതെന്തിനു തെല്ലു ശോകമിയന്നു നീ
വല്ലഭന്‍ ഭ്രമരം വരുന്നതിലില്ല സംശയമിക്ഷണം
നല്ലഭാവമൊടേക നീ മധുമന്ദഹാസമതാം ഗുണം.
മല്ലിക.
‘ഇന്നാണാസുദിനം,വയസ്സറുപതായ്’ ചൊല്ലുന്നിതെന്‍ ഭാര്യയും
പൊന്നാശംസകളേകിടുന്നു സഖരും ‘ഷഷ്ട്യബ്ദപൂര്‍ത്തീ,സഖേ!‘
മന്നില്‍‌വന്നു പിറന്നിതേയ്ക്കുവരെയെന്‍ കൃത്യങ്ങള്‍ കൃത്യത്തൊടേ
മുന്നോട്ടേയ്ക്കുനയിച്ച കൃഷ്ണഭഗവത്പാദം നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ഷ്ടപ്രാസമൊരുക്കുവാനിവനെയും ഷ്ടപ്പെടുത്തുന്നപോല്‍
ഷ്ടന്മാര്‍ ചിലരെന്നൊടൊത്തപടിയായ് തുഷ്ട്യാ പറഞ്ഞീടവേ
സ്പഷ്ടം ഞാന്‍ ചില വാക്കതൊക്കെ നിരയായ് ശിഷ്ടര്‍ക്കുവേണ്ടീട്ടു വന്‍-
തുഷ്ട്യാ തന്നെ നിരത്തിടുന്നു സരസം സൃഷ്ടിക്കു മുട്ടില്ലെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
ണ്ണന്‍ മെല്ലെയൊളിച്ചുചെന്നു തനിയേ പെണ്ണുങ്ങള്‍ സൂക്ഷിച്ചിടും
വെണ്ണപ്പാത്രമെടുത്തു തന്റെ സഖരോടുണ്ണാന്‍ പറഞ്ഞീടവേ
പൂര്‍ണ്ണം മോദമിയന്നു ഗോപസഖരവ്വണ്ണം കുതിച്ചെത്തിയാ-
ണ്ണന്‍ മുന്നില്‍ നിരന്നിടുന്ന നിറവവ്വണ്ണം നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം. (അഷ്ടപ്രാസം)

കൊല്ലാന്‍ വന്നൊരു പൂതനയ്ക്കു മരണം മെല്ലേ കൊടുത്തേതൊരാള്‍
പല്ലില്ലാത്തൊരു മോണകാട്ടി തനുവില്‍ തല്ലുന്നതേതാം ശിശു
അല്ലാ കാന്തയിതെന്തു ചൊല്‍‌വു സരസം, ചൊല്ലുത്തരങ്ങള്‍ ജവം
മല്ലാരി,പ്രിയപുത്രി,നീയൊഴികെമറ്റില്ലാശ്രയം പാരില്‍ മേ.
ശാര്‍ദ്ദൂലവിക്രീഡിതം.(സമസ്യാപൂരണം)
ചിന്നും നിന്നുടെ ശോഭകണ്ടു വെറുതേനോക്കിക്കൊതിച്ചെത്തിടും
വണ്ടാണെന്നു നിനയ്ക്കവേണ്ട,നറുതേനാണെന്റെ ലക്ഷ്യം സ്ഥിരം
എന്നും നിന്നുടെ ചുറ്റുമായിയിതുപോല്‍ മൂളിപ്പറക്കും വിധൌ
മിന്നുന്നൂ പലപൂക്കളും മധുനിറഞ്ഞെന്‍ ചിത്തിലോര്‍ത്തീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.
പയ്യെപ്പിന്നെയടുത്തുവന്നു ചിരിതൂകിക്കൊണ്ടു ചൊല്ലീയവള്‍
“പയ്യേയെന്നുടെകൂടെയൊന്നു വരുമോ, ചൊല്ലാം രഹസ്യം ചെവീല്‍
അയ്യോയെന്നു നിനച്ചിടേണ്ട,കുസൃതിക്കുട്ടന്‍ വയറ്റില്‍ക്കിട-
ന്നയ്യാ! പയ്യെയിളക്കിടുന്നു തനുവീ പയ്യന്‍ മഹാശീമ താന്‍ “‍.
ശാര്‍ദ്ദൂലവിക്രീഡിതം.

രമ്യംതന്നെ,യനേകഹൃദ്യതരമാം ശ്ലോകങ്ങളിന്നീവിധം
സൌമ്യം പൂത്തുലയുന്നൊരീ വനികയില്‍ കൂടുന്നതെന്‍ ഭാഗ്യമാം
ധീമാന്മാരുടെ നൈപുണിക്കുതെളിവായ് ചിന്നുന്ന ഭാവങ്ങളില്‍
തൂമന്ദസ്മിതശോഭയോടെ വിലസും ശ്ലോകങ്ങളേ, വന്ദനം.
ശാര്‍ദ്ദൂലവിക്രീഡിതം.
ണ്ണില്‍ കത്തുമൊരഗ്നിയാ തിരുലലാടംതന്നിലാളും വിധൌ
പെണ്ണൊന്നുണ്ടു ശിരസ്സിലേ നദി, പെരുംതാപം ശമിപ്പിക്കുവാന്‍
വിണ്ണില്‍ ശൈത്യനിധാനമാം ശശി ശിരോഭൂഷയ്ക്കു,വന്‍ബുദ്ധി,മു-

ക്കണ്ണന്‍ കാട്ടിയ കൌശലം മിഴിവെഴുംവണ്ണം സ്മരിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം--
വെണ്ണയ്ക്കായ് കൊതിപൂണ്ടു പണ്ടു പലതാംവണ്ണം നടക്കുംവിധൌ
ണ്ണില്‍പ്പെട്ടഗൃഹങ്ങളില്‍ കയറിയാ കണ്ണന്‍ നടത്തുംശ്രമം
തിണ്ണം കണ്ടൊരു ഗോപിതന്റെ ഹൃദയം പൂര്‍ണ്ണംമയങ്ങും വിധം

ണ്ണന്‍കാട്ടിയ കൌശലം മിഴിവെഴുംവണ്ണം സ്മരിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം--അഷ്ടപ്രാസം.(സമസ്യാപൂരണങ്ങള്‍)

പൂവമ്പന്‍ തന്റെ വില്ലില്‍ പലപലസുമജാലങ്ങളും ചേര്‍ത്തുവെച്ചി-
ട്ടാവും‌പോല്‍ തന്റെയിഷ്ടപ്പടിയവനിവനില്‍ ക്ലേശമേല്‍പ്പിച്ചിടുമ്പോള്‍
ആ വമ്പും ഡംഭുമെല്ലാമുടനടിപുഴകുംമട്ടില്‍ നീ മുന്നില്‍ വന്നി-
ട്ടേവം ഹാ! പുഞ്ചിരിക്കേ,യതു മമ ഹൃദയേ തൂകി പീയൂഷധാര.
സ്രഗ്ദ്ധര.
കല്യാണീശാരദേ,യീ വരികളില്‍ നിറവാം സ്രഗ്ദ്ധരാവൃത്തമായി-
ട്ടുല്ലാസത്തോടെ മെല്ലേ വിലസണമതിനായ് കൂപ്പിടാം നിന്‍ പദാബ്ജം
ഇലാ ,മറ്റില്ല ഹൃത്തില്‍ തെളിവൊടെയുണരും കാമിതം ചൊല്ലുവാനായ്
വല്ലാതെനേ വലക്കാതിവനിനി രചനാശേഷിതന്‍ പ്രൌഢിയേകൂ
സ്രഗ്ദ്ധര
മാറാതെന്‍ ഹൃത്തില്‍ നീണാള്‍ വിലസുക ഗുരുവായൂരെഴും ശ്രീ മുരാരേ
വേറാരുണ്ടീ ജഗത്തില്‍ കനിവൊടെയിവനേ കാത്തുരക്ഷിപ്പതിന്നായ്
മാറില്ലെന്‍ മാനസത്തില്‍ തിരുമുടിതിരളും ബര്‍ഹവും ശോഭ്യും ,നിന്‍-
മാറില്‍ ഞാന്‍ ചാര്‍ത്തിടാമെന്‍ വിനയമധുരമാം ശ്ലോകമാല്യങ്ങള്‍ നിത്യം.
സ്രഗ്ദ്ധര.

***********************************************